ഇസ്ലാമിക രാഷ്ട്രീയത്തോട് മുജാഹിദുകളുടെ വെറുപ്പ് ?

ശബാബിന്റെ രാഷ്ട്രീയ വീക്ഷണം കഴിഞ്ഞ പോസ്റ്റില്‍ നാം കണ്ടുകഴിഞ്ഞു. പൊതുവെ ആര്‍ക്കും തര്‍കമില്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞ് അതാണ് ഞങ്ങളുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രീയം എന്ന് സ്ഥാപിക്കുകയാണ് ഇതുവരെ ചെയ്തത്. മറ്റൊന്ന് ചെയ്യാനുള്ള ജമാഅത്തെ ഇസ്ലാമിയ മുജാഹിദ് സംഘടന എതിര്‍ക്കുന്നത് ഇസ്ലാമിലില്ലാത്ത കുറേ കാര്യം മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും പറയുന്നത് കൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ മൌദൂദി മുന്നോട്ട് വെച്ച ഇസ്ലാമിന്റെ രാഷ്ട്രീയാധ്യാപനങ്ങളെ സത്യസന്ധമായി പരാമര്‍ശിച്ചാല്‍ അതില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വിയോജിക്കാനാവില്ല. അതിനാല്‍ വളരെ വക്രമായ ചില വിലയിരുത്തലുകള്‍ സ്വന്തമായി നടത്തി അതിനെ എതിര്‍ക്കുകയാണ് മുജാഹിദുകള്‍ ചെയ്തുവരുന്നത്. എന്ന് വരെ അവര്‍ സത്യസന്ധമായി ഈ പ്രശ്നത്തെ സമീപിക്കുന്നില്ലയോ അത് വരെയും മുജാഹിദ് പ്രവര്‍ത്തകര്‍ ജമാഅത്തുകാരുടെ ചോദ്യത്തിന് മുന്നില്‍ വിയര്‍ത്തുകൊണ്ടേയിരിക്കും. അത് വരെയും തങ്ങളുടെ പ്രവര്‍ത്തകര്‍ ഇസ്ലാമിക വിരുദ്ധമായ രാഷ്ട്രീയ പാര്‍ട്ടികളില്‍പോലും പ്രവര്‍ത്തിക്കുകയും ചെയ്യും. അതിനെതിരെ വല്ലതും പറഞ്ഞാല്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കില്ല ഉപേക്ഷിക്കുന്നത് പകരം മതസംഘടനയെയായിരിക്കും. അതുതന്നെയാണ് മുജാഹിദ് നേതൃത്വത്തിന്റെ ഈ വിഷയത്തിലുള്ള നിസ്സഹായത എന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം.

ജമാഅത്തിന്റെ വാദം ശരിയായ രൂപത്തില്‍ വിശകലനം ചെയ്തിട്ടില്ല എന്നതിനാല്‍ നല്‍കപ്പെടുന്ന ഉദാഹരണങ്ങളും ഉപയോഗശൂന്യമായി. ആദ്യം ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്ന വാദം വാദത്തിന് വേണ്ടിയാണെങ്കില്‍ അതുപോലെ മനസ്സിലാക്കി മറുപടി പറയുക. എന്നാലെ ഈ രംഗത്തെ സംശയം തീര്‍ക്കാനും. ഈ വിഷയം നല്ല പോലെ മുജാഹിദുകള്‍ക്ക് സമര്‍ഥിക്കാന്‍ പോലുമുള്ള അത്മവിശ്വാസമുണ്ടാവൂ. ഇനി ഉദാഹരണങ്ങള്‍ നിരത്തുന്നത് കാണുക. അവ എത്രമാത്രം അബദ്ധജഢിലമാണ് എന്ന് അത് വിശകലനം ചെയ്തതിന് ശേഷം മനസ്സിലാകും.
'നംറൂദിന്റെയോ ഫിര്‍ഒൂന്റേയോ ഭരണപരമായ കല്‌പനകള്‍ അനുസരിച്ച പൌരന്മാര്‍ ആ അനുസരണം നിമിത്തം ഏകദൈവവിശ്വാസത്തില്‍ നിന്ന്‌ പുറത്തുപോയവരായി എന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്‌ രാഷ്ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച മൌദൂദിയന്‍ വീക്ഷണത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌. യൂസുഫ്‌ നബി(അ) ഒരു അമുസ്‌ലിം രാജാവിന്റെ ആധിപത്യം അംഗീകരിക്കുകയും അയാളൂടെ കീഴില്‍ ധനകാര്യവകുപ്പ്‌ കയ്യാളുകയും ചെയ്‌ത സംഭവം നമുക്ക്‌ മനസിലാക്കി തരുന്നത്‌ , `അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്ന്‌ `ലാ ഇലാഹ ഇല്ലല്ലാഹു എന്ന ഏകദൈവത്വ സാക്ഷ്യവചനത്തിന്‌ അര്‍ഥമില്ലെന്നാണ്‌. ഏതെങ്കിലുമൊരു പ്രവാചകന്‍ തന്റെ നാട്ടിലെ ഭരണാധികാരിയോട്‌ അധികാരത്തില്‍ നിന്ന്‌ താഴെയിറങ്ങണമെന്ന്‌ ആവശ്യപ്പെടുകയോ അയാളെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ജനങ്ങളോട്‌ കല്‌പ്പിക്കുകയോ ചെയ്‌തതായി വിശുദ്ധഖുര്‍ആനില്‍ പ്രസ്‌താവിച്ചിട്ടില്ല. അതിനാല്‍ ഭരണവ്യവസ്ഥകള്‍ മാറ്റുകയായിരുന്നു പ്രവാചകന്മാരുടെ നിയോഗമെന്ന്‌ വീക്ഷണം അംഗീകരിക്കാനാവില്ല. ``എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച എനിക്കു നീ പ്രദാനം ചെയ്യേണമേ(വി.ഖു 38:35) എന്ന്‌ സുലൈമാന്‍ നബി(അ) പ്രാര്‍ത്ഥിക്കുകയും അല്ലാഹു അത്‌ സ്വീകരിക്കുകയും ചെയ്‌തു. ``അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു:അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചുതന്നിരിക്കുന്നു. (വി.ഖു 2:247). ഇതില്‍ നിന്നെല്ലാം വ്യക്തമായി ഗ്രഹിക്കാവുന്നത്‌ രാജവാഴ്‌ച ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധമല്ലെന്നാണ്‌. മൌലികമായ ഈ വിഷയങ്ങളിലെ വിയോജിപ്പ്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ഈ വിഷയം ശരിയായി ഗ്രഹിക്കുകയും സംശയാലുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്യേണ്ടതുണ്ട്‌. (ശബാബ്)
'നംറൂദിന്റെയോ ഫിര്‍ഒൂന്റേയോ ഭരണപരമായ കല്‌പനകള്‍ അനുസരിച്ച പൌരന്മാര്‍ ആ അനുസരണം നിമിത്തം ഏകദൈവവിശ്വാസത്തില്‍ നിന്ന്‌ പുറത്തുപോയവരായി എന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്‌ രാഷ്ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച മൌദൂദിയന്‍ വീക്ഷണത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌. '
ഇതാണല്ലോ ഒന്നാമത്തെ വാചകം. ഇത് വായിക്കുന്ന ഒരാള്‍ക്ക് മൌദൂദിക്ക് അപ്രകാരം ഒരുവാദം ഉണ്ട് എന്ന് തോന്നും. മൌദൂദി വിശദീകരിച്ചതില്‍ നിന്ന് ഒരു ജമാഅത്ത് കാരനും ഇങ്ങനെ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ഈ ഉദാഹരണത്തിന് വല്ല പ്രസക്തിയുമുണ്ടോ. നേരെ മറിച്ച് മൌദൂദി പറഞ്ഞത്. ഇസ്ലാമിക വീക്ഷണത്തില്‍ നിയമം ഭരണപരമാകട്ടെ ആരാധനാപരമാകട്ടെ അല്ലാഹുവിന്റെ നിയമമാണ് മനുഷ്യന്‍ പിന്‍പറ്റേണ്ടത്. അല്ലാഹു ആരാധനാകാര്യത്തില്‍ മാത്രം നിയമം നിര്‍ദ്ദേശം തന്ന സ്രഷ്ടാവല്ല. ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലേക്കും നിര്‍ദ്ദേശം തന്നവനാണ്. ആ നിലക്ക് ഒരു മുസ്ലിം ഭരണത്തിലാകട്ടെ അല്ലാതിരിക്കട്ടെ ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയാണ് അംഗീകരിക്കേണ്ടത്.

എന്നാല്‍ ചില വശങ്ങളില്‍ മറ്റുള്ളവരുണ്ടാക്കുന്ന നിയമവും ഇസ്ലാമിന്റെ നിയമവുമായി യോജിച്ച് വരാം അത്തരം ഘട്ടത്തില്‍ ഒരിക്കലും ആ മുസ്ലിം ഇസ്ലാമേതരനായ ഭരണാധികാരിയുടെ കല്‍പനയുമായി യോജിച്ചുവന്നുവെന്നത് കൊണ്ട് അത് ധിക്കരിക്കേണ്ടതില്ല. നേരെ മറിച്ച് ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നംറൂദിനും ഫിര്‍ഔനിനും അധികാരമുണ്ടെന്നും ആ നിലക്ക് അവരെടുക്കുന്ന തീരുമാനം ഞാന്‍ അനുസരിക്കുമെന്നും തീരുമാനിച്ചാല്‍ അത് വ്യക്തമായ പങ്കുചേര്‍ക്കല്‍ തന്നെ. ഇത് നംറൂദിന്റെയോ ഫിര്‍ഔനിന്റെയോ കാര്യത്തില്‍ ഖുര്‍ആന്‍ പ്രത്യേകമായി പറയേണ്ട കാര്യമേ ഇല്ല. ഇസ്ലാമിന്റെ ദൈവവിശ്വസത്തിന്റെ ഭാഗമാണ് അത്. ഏത് ഘട്ടത്തിലാണ് ആ കാര്യം അല്ലാഹുവിന്റെ അധികാര പരിധിയില്‍നിന്ന് പുറത്ത് പോയത് എന്ന് മുജാഹിദുകളാണ് വ്യക്തമാക്കേണ്ടത്.
'യൂസുഫ്‌ നബി(അ) ഒരു അമുസ്‌ലിം രാജാവിന്റെ ആധിപത്യം അംഗീകരിക്കുകയും അയാളൂടെ കീഴില്‍ ധനകാര്യവകുപ്പ്‌ കയ്യാളുകയും ചെയ്‌ത സംഭവം നമുക്ക്‌ മനസിലാക്കി തരുന്നത്‌ , `അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്ന്‌ `ലാ ഇലാഹ ഇല്ലല്ലാഹു എന്ന ഏകദൈവത്വ സാക്ഷ്യവചനത്തിന്‌ അര്‍ഥമില്ലെന്നാണ്‌. ഏതെങ്കിലുമൊരു പ്രവാചകന്‍ തന്റെ നാട്ടിലെ ഭരണാധികാരിയോട്‌ അധികാരത്തില്‍ നിന്ന്‌ താഴെയിറങ്ങണമെന്ന്‌ ആവശ്യപ്പെടുകയോ അയാളെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ജനങ്ങളോട്‌ കല്‌പ്പിക്കുകയോ ചെയ്‌തതായി വിശുദ്ധഖുര്‍ആനില്‍ പ്രസ്‌താവിച്ചിട്ടില്ല.'

യൂസുഫ് നബി അമുസ്ലിം രാജാവിന്റെ ആധിപത്യം അംഗീകരിച്ചുവോ അതല്ല യൂസുഫ് നബി(അ) അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ദിവ്യബോധനം അനുസരിച്ച് കാര്യം നിര്‍വഹിച്ചുവോ എന്നത് മുജാഹിദ് ജമാഅത്ത് തമ്മിലുള്ള ഒരു സംവാദ വിഷയമാണ്. ഒരു നബിയും നബിയായി അയക്കപ്പെട്ട ശേഷം യാതൊരു കാഫിര്‍ ഗവണ്‍മെന്റിന്റെയും പ്രജയായി ജീവിച്ചിട്ടില്ല എന്നൊക്കെ മുജാഹിദിലെ പൂര്‍വകാല പണ്ഡിതന്‍മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട് എന്നുള്ളത് താല്‍കാലം നമ്മുക്ക് മറക്കാം. എങ്കിലും ഒരു കാര്യം നമ്മുക്ക് നിഷേധിക്കാനാവുകയില്ല. യൂസുഫ് നബി ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ തന്നെ തീരുമാനം അനുസരിച്ചായിരുന്നു. ഒരിക്കലും രാജാവിന്റെ നിയമം അനുസരിച്ചായിരുന്നില്ല. കാരണം സ്വന്തം തീരുമാനവും ഐഡിയയും ഉപയോഗിച്ച് കാര്യനിര്‍വഹം നടത്താനാണല്ലോ സാമ്പത്തിക വകുപ്പ് തന്നെ അദ്ദേഹം ചോദിച്ച് വാങ്ങിയത്.

ഈ വിഷയം തെളിവാക്കേണ്ടത് ഒരു അനിസ്ലാമിക വ്യവസ്ഥയുടെ ഏതെങ്കിലും ഒരു രംഗം ഇസ്ലാമിക വ്യവസ്ഥയനുസരിച്ച് ഭരണനിര്‍വഹണത്തിന് അനുവദിച്ചാല്‍ അതില്‍ പ്രവാചകന് പങ്കുവഹിക്കാം എന്ന വിഷയത്തില്‍ മാത്രമായിരിക്കും. അല്ലാഹു മനുഷ്യരുടെ രാജാവാണ് (മലിക്കിന്നാസ്) ജനങ്ങളുടെ നിയമനിര്‍മാതാവാണ് (ശാരിഅ) വിധികര്‍ത്താവാണ് (ഹാകിം) ഇതൊക്കെ അല്ലാഹുവെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ഭാഗമായി നാം അംഗീകരിക്കുന്നതാണ്. ഇതിലൊന്നും ആര്‍ക്കും പങ്കാളിത്തം ഇല്ല. അല്ലാഹു അല്ലാത്ത ഒരു ആരാധ്യന്‍ മുസ്ലിമിന് അംഗീകരിക്കാനാവില്ല എന്ന പോലെ അല്ലാഹു അല്ലാത്ത വിധികര്‍ത്താവിനെയും. ലാഇലാഹ ഇല്ലല്ലാഹു എന്നതില്‍ അതിന്റെ അര്‍ഥം ചേര്‍ത്ത് പറഞ്ഞാലും ഇല്ലെങ്കിലും ഇങ്ങനെ ഒരു വിശ്വാസം മുജാഹിദുകള്‍ക്ക് ഇല്ല എന്ന് പറയുന്നതിനെ ഗൌരവത്തോടെ തന്നെ കാണുന്നു.

വിശ്വാസം ജനങ്ങളില്‍ ഇസ്ലാം അടിച്ചേല്‍പ്പിക്കാത്ത പോലെ തന്നെ ഭരണാധികാരവും ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെ താല്‍പര്യമില്ലെങ്കില്‍ അടിച്ചേല്‍പ്പിക്കുകയില്ല. അധികാരത്തില്‍നിന്ന് താഴെ ഇറങ്ങേണ്ടി വരും എന്നത് മൂസായുടെ പ്രബോധനത്തിലുണ്ട് എന്ന് ഫിര്‍ഔനെങ്കിലും മനസ്സിലാക്കിയിരുന്നു. ഇസ്ലാം വ്യാപിച്ചാല്‍ തങ്ങളുടെയൊക്കെ അധികാരം ജനങ്ങളില്‍നിന്ന് നഷ്ടപ്പെടും എന്ന മക്കയിലെ പ്രഭുവര്‍ഗവും തിരിചറിഞ്ഞിരുന്നു. താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയില്ല. അതിന് അര്‍ഥം ഇസ്ലാമിന് ഭരണപരമായ ഒരു നിര്‍ബന്ധവും ഇല്ല എന്നല്ല. അങ്ങിനെ ആളെ ഇറക്കിയിട്ട് കാര്യമില്ല എന്നതാണ്. ഇസ്ലാമിന് അധികാരത്തിലേറാവുന്ന ഒരു സന്ദര്‍ഭത്തില്‍ ആ അവസരം ഇസ്ലാം ഉപയോഗിക്കും എന്ന് മദീനയിലെ പ്രവാചകന്‍റെ നടപടികള്‍ തെളിയിക്കുന്നു. കാര്യം നിസ്സാരം. മനുഷ്യരെ ഭരണപരമായും നിയന്ത്രിക്കാന്‍ ഏറ്റവും നല്ലത് ഇസ്ലാമിക വ്യവസ്ഥ തന്നെ എന്ന തിരിച്ചറിവില്‍ നിന്നാണ് അത് ഉണ്ടാവുന്നത്. അതിന് തങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നുവെന്ന ചിന്തയും. ഇസ്ലാമിലെ ആരാധനകര്‍മങ്ങള്‍കൊണ്ട് മനുഷ്യര്‍ക്ക് നന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതേ അല്ലാഹുവിന്റെ ഭരണനിയമങ്ങള്‍ കല്‍പിക്കുന്നതിലും മനുഷ്യരുടെ നന്മയാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്. അത് പറയാന്‍ എന്തിന് ഭയപ്പെടണം. ജാള്യത തോന്നണം. വെറും അല്ലാഹുവിനുള്ള ആരാധന ശരിപ്പെടുത്താനാണ് പ്രവാചകന്‍മാരെ അല്ലാഹുനിയോഗിച്ചത് എന്ന അബദ്ധസിദ്ധാന്തത്തില്‍നിന്ന് തുടങ്ങുന്നു. മുജാഹിദുകളുടെ ഇത്തരം അന്തം കെട്ട വാദങ്ങള്‍ .

സത്യത്തില്‍ എന്താണ് മുജാഹിദുകാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന് നോക്കുക. ഒരു രാജ്യത്തിലെ ഭരണാധികാരി ആരാണെങ്കിലും ഒരു രാജ്യം ഭരിക്കുന്നത് ആരുടെ നിയമമനുസരിച്ചാണെങ്കിലും ഇസ്ലാമിന് ആക്കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ലെന്നോ.

അതിനാല്‍ ഭരണവ്യവസ്ഥകള്‍ മാറ്റുകയായിരുന്നു പ്രവാചകന്മാരുടെ നിയോഗമെന്ന്‌ വീക്ഷണം അംഗീകരിക്കാനാവില്ല. ``എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച എനിക്കു നീ പ്രദാനം ചെയ്യേണമേ(വി.ഖു 38:35) എന്ന്‌ സുലൈമാന്‍ നബി(അ) പ്രാര്‍ത്ഥിക്കുകയും അല്ലാഹു അത്‌ സ്വീകരിക്കുകയും ചെയ്‌തു. ``അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു:അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചുതന്നിരിക്കുന്നു. (വി.ഖു 2:247). ഇതില്‍ നിന്നെല്ലാം വ്യക്തമായി ഗ്രഹിക്കാവുന്നത്‌ രാജവാഴ്‌ച ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധമല്ലെന്നാണ്‌. മൌലികമായ ഈ വിഷയങ്ങളിലെ വിയോജിപ്പ്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ഈ വിഷയം ശരിയായി ഗ്രഹിക്കുകയും സംശയാലുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്യേണ്ടതുണ്ട്‌.

മുജാഹിദുപണ്ഡിതന്‍മാര്‍ ഈ വിഷയത്തില്‍ വളരെ പാവങ്ങളാണ്. ദുഷ്ടന്‍മാരുടെ ഫലം ചെയ്യുന്ന പാവങ്ങള്‍ . പ്രവാചകന്റെ നിയോഗ ലക്ഷ്യം അല്ലാഹു വളരെ വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. പക്ഷെ എന്ത് ചെയ്യാം തങ്ങളുടെ വികല ചിന്തകള്‍ക്ക് അനുസരിച്ച അര്‍ഥം മാത്രമേ ആ സൂക്തതിന് അവര്‍ നല്‍കൂ. അല്ലാഹു പറയുന്നത് കാണുക.

അവനാണ് തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചിട്ടുള്ളത്; ആ ദീനിനെ മറ്റെല്ലാ ദീനുകളെക്കാളും വിജയിപ്പിക്കാന്‍  (9:33) ഖുര്‍ആനില്‍ മൂന്ന് തവണ ഈ സൂക്തം ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് എന്തര്‍ഥമാണ് പൂര്‍വകാല വ്യാഖ്യാതാക്കള്‍ നല്‍കിയത് എന്ന് പരിശോധിക്കുക. ആളുകളെ അല്ലാഹുവിലേക്ക് പ്രബോധനം ചെയ്തപ്പോള്‍ അത് ആരാധന അല്ലാഹുവിന് മാത്രമാക്കാന്‍ വേണ്ടിയായിരുന്നില്ല. അതിനുപരിയായ ലക്ഷ്യങ്ങളും അവര്‍ക്ക് ഉണ്ടായിരുന്നു. അതെന്താണ് എന്ന് പ്രവാചകന്‍ കാണിച്ചു തരികയും ചെയ്തു.

സൌദിയിലും മറ്റും തുടര്‍ന്ന് വരുന്ന രാജാധിപത്യത്തെ പിന്തുണക്കാനും ഖുര്‍ആനെ കരുവാക്കുകയാണ് മുജാഹിദുകള്‍ . രാജത്വപദവി സുലൈമാന്‍ നബി (അ) ചോദിച്ചു. അല്ലാഹു അത് നല്‍കുകയും ചെയ്തു. അല്ലാഹു പ്രവാചകന് നല്‍കുന്ന രാജത്വം പോലെയല്ല, ഇന്ന് നിലനില്‍ക്കുന് രാജത്വം സ്വന്തം മക്കളെ രാജാക്കളായി നിശ്ചയിക്കുന്ന ഇന്നത്തെ  രാജത്വം ഇസ്ലാമിക സത്തക്കും സച്ചരിതരായ ഖലീഫമാരുടെ ചര്യക്കും നിരക്കുന്നതല്ല. രാജത്വം എന്ന പദവി തന്നെ ശിര്‍ക്കാണ് എന്ന് ആര്‍ക്കും വാദമില്ല. കാരണം ഭൂമിയില്‍ ഭരണം നടത്തുന്നവര്‍ക്കൊക്കെ ആ പദം പ്രയോഗിക്കാം. രാജ്യത്തിന്റെ ആധിപത്യപദവി. പക്ഷെ രാജ്യത്തെ നിയമം നിര്‍മിക്കാന്‍ എനിക്ക് സ്വതന്ത്രമായ അവകാശമുണ്ട് എന്ന് വാദിക്കുന്ന ഭരണാധിപന്‍ രാജാവാകട്ടെ അല്ലാതിരിക്കട്ടെ അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കാളിത്തം അവകാശപ്പെടുകയാണ് ചെയ്യുന്നത്. അല്ലാഹു ഒരാളെ രാജാവായി നിശ്ചയിച്ചുകൊടുക്കുന്നത് ഇവിടെ തര്‍ക്കവിഷയമേ അല്ല. അത് ഇന്നത്തെ രാജാധിപത്യതിന് തെളിവുമല്ല.

അസംബന്ധം മാത്രം അണികള്‍ക്ക് പറഞ്ഞുകൊടുത്ത് അവരെങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്തും.

എന്റെ പ്രതികരണം ഇവിടെ അവസാനിക്കുന്നു. സത്യത്തില്‍ ജമാഅത്ത് കാര്‍ക്ക് വളരെ ലളിതമായ ചില ചോദ്യങ്ങളാണ് ഉള്ളത്.

1. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് എന്താണ് ?

2. ഇപ്പോള്‍ കാണപ്പെടുന്നത്, രാഷ്ട്രീയം ഭൌതികമായ കാര്യമാണ് അത് കൃഷിയെപ്പോലെയും കച്ചവടത്തെപ്പോലെയും ആളുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ് എന്ന് പറയുന്ന നേതാക്കളെയും അണികളെയും, അങ്ങനെ അവരവര്‍ക്ക് തോന്നിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതുമാണ്. അണികളുടെ ഈ രാഷ്ട്രീയ പങ്കാളിത്തം ഇസ്ലാഹി പ്രസ്ഥാനം തീരുമാനിച്ചുറപ്പിച്ച രാഷ്ട്രീയ നിലപാടാണോ ?

3. എങ്കില്‍ ഇതുതന്നെയാണോ ഇസ്ലാമിക രാഷ്ട്രീയം ?. അതല്ല മുസ്ലിംകള്‍ക്ക് സ്വയനിര്‍ണയാവകാശമുള്ള ഒരു മുസ്ലിം സമൂഹം നിലവില്‍ വരുന്നത് വരെ ഇസ്ലാമില്‍ മുസ്ലിംകള്‍ക്ക് ഒരു രാഷ്ട്രീയ അധ്യാപനവും ഇല്ലേ ?.

4. എന്തുകൊണ്ടാണ് മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത ആരോപണം ആദ്യം അവരുടെ തലയില്‍ കെട്ടിവെക്കുന്നത് ? ജമാഅത്ത് പറയുന്നത് പോലെ മനസ്സിലാക്കി അതിനെ വസ്തുനിഷ്ഠമായി വിമര്‍ശിച്ചുകൂടെ ?

5. ഇസ്ലാഹി പ്രസ്ഥാനം അതിന്റെ അണികള്‍ക്ക് രാഷ്ട്രീയമായ വല്ല മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടോ? അത് അണികള്‍ പാലിച്ചുവരുന്നുവെന്ന് പറയാന്‍ കഴിയുമോ ?

6. ഭൂരിപക്ഷെ ഇസ്ലാമിക സമൂഹം നിലവില്‍ വരുന്നേടത്ത് ഇസ്ലാമിക രാഷ്ട്രീയത്തിന് വേണ്ടി ഒരു പാര്‍ട്ടി രൂപീകരിക്കുമോ ? എന്തുകൊണ്ടാണ് സലഫികളുടേതായി അത്തരം സ്ഥലങ്ങളില്‍ പലപ്പോഴും അവര്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാവാത്തത്.

7. ഏത് പാർട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് അധികാരത്തിലേറിയാലും അവിടെ വെച്ച് അത് രാജിവെച്ച് ഒരു ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിക്ക് അധികാരം കൈമാറുമോ?

ബുദ്ധിമുട്ടില്ലെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കാണ് മുജാഹിദുകള്‍ മറുപടി പറയേണ്ടത്.

(അവസാനിച്ചു)
Share:

1 അഭിപ്രായം:

  1. എന്റെ പ്രതികരണം ഇവിടെ അവസാനിക്കുന്നു. സത്യത്തില്‍ ജമാഅത്ത് കാര്‍ക്ക് വളരെ ലളിതമായ ചില ചോദ്യങ്ങളാണ് ഉള്ളത്.

    1. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് എന്താണ് ?

    2. ഇപ്പോള്‍ കാണപ്പെടുന്നത്, രാഷ്ട്രീയം ഭൌതികമായ കാര്യമാണ് അത് കൃഷിയെപ്പോലെയും കച്ചവടത്തെപ്പോലെയും ആളുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ് എന്ന് പറയുന്ന നേതാക്കളെയും അണികളെയും, അങ്ങനെ അവരവര്‍ക്ക് തോന്നിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതുമാണ്. അണികളുടെ ഈ രാഷ്ട്രീയ പങ്കാളിത്തം ഇസ്ലാഹി പ്രസ്ഥാനം തീരുമാനിച്ചുറപ്പിച്ച രാഷ്ട്രീയ നിലപാടാണോ ?

    3. എങ്കില്‍ ഇതുതന്നെയാണോ ഇസ്ലാമിക രാഷ്ട്രീയം ?. അതല്ല മുസ്ലിംകള്‍ക്ക് സ്വയനിര്‍ണയാവകാശമുള്ള ഒരു മുസ്ലിം സമൂഹം നിലവില്‍ വരുന്നത് വരെ ഇസ്ലാമില്‍ മുസ്ലിംകള്‍ക്ക് ഒരു രാഷ്ട്രീയ അധ്യാപനവും ഇല്ലേ ?.

    4. എന്തുകൊണ്ടാണ് മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത ആരോപണം ആദ്യം അവരുടെ തലയില്‍ കെട്ടിവെക്കുന്നത് ? ജമാഅത്ത് പറയുന്നത് പോലെ മനസ്സിലാക്കി അതിനെ വസ്തുനിഷ്ഠമായി വിമര്‍ശിച്ചുകൂടെ ?

    5. ഇസ്ലാഹി പ്രസ്ഥാനം അതിന്റെ അണികള്‍ക്ക് രാഷ്ട്രീയമായ വല്ല മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടോ? അത് അണികള്‍ പാലിച്ചുവരുന്നുവെന്ന് പറയാന്‍ കഴിയുമോ ?

    6. ഭൂരിപക്ഷെ ഇസ്ലാമിക സമൂഹം നിലവില്‍ വരുന്നേടത്ത് ഇസ്ലാമിക രാഷ്ട്രീയത്തിന് വേണ്ടി ഒരു പാര്‍ട്ടി രൂപീകരിക്കുമോ ? എന്തുകൊണ്ടാണ് സലഫികളുടേതായി അത്തരം സ്ഥലങ്ങളില്‍ പലപ്പോഴും അവര്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാവാത്തത്.

    7. ഏത് പാർട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് അധികാരത്തിലേറിയാലും അവിടെ വെച്ച് അത് രാജിവെച്ച് ഒരു ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിക്ക് അധികാരം കൈമാറുമോ?

    ബുദ്ധിമുട്ടില്ലെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കാണ് മുജാഹിദുകള്‍ മറുപടി പറയേണ്ടത്.

    മറുപടിഇല്ലാതാക്കൂ

Popular Posts

CKLatheef. Blogger പിന്തുണയോടെ.

Recent Posts

Pages

About Me

എന്റെ ഫോട്ടോ
നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി.